
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുതിപ്പ്. ശനിയാഴ്ച 1120 രൂപയായിരുന്നു ഒരു പവന് കൂടിയത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന വിലയിൽ ഇന്ന് 40 രൂപയുടെ നേരിയ വർദ്ധനവാണ് ഉണ്ടായതെങ്കിലും ഈ മാസത്തെ ഉയർന്ന നിരക്കിലാണ് വിപണി. ജൂലൈ 23നാണ് സ്വർണവില 75000 വും കടന്ന് സർവ്വകാല റെക്കോർഡിലെത്തിയിരുന്നത്. ഈ മാസം വീണ്ടും ഇതേ നിരക്കിലേക്ക് എത്തുമോയെന്നാണ് ആഭരണ പ്രേമികളുടെ ആശങ്ക. ഇന്ന് 74,360 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 9295 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് നൽകേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.