
മേൽപ്പാലത്തിൻ്റെ പുരോഗതി പരിശോധിക്കാൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിവാദത്തിൽ.
ചൊവ്വാഴ്ച ഹെബ്ബാളിലെ മേൽപ്പാലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ബൈക്കിൽ യാത്ര ചെയ്യുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
എന്നാൽ അദ്ദേഹം സഞ്ചരിച്ച ബൈക്കിന് 18,500 രൂപയുടെ ട്രാഫിക് പിഴകൾ അടയ്ക്കാൻ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്.
“മെച്ചപ്പെട്ട ബെംഗളൂരു കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി, ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും സുഗമവും വേഗതയേറിയതുമായ യാത്രാമാർഗങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പ് തുറക്കാൻ പോകുന്നു” എന്ന് വീഡിയോയ്ക്കൊപ്പം അദ്ദേഹം എഴുതി.
എന്നാൽ താമസിയാതെ, സോഷ്യൽ മീഡിയ ഉപയോക്താക്കളും രാഷ്ട്രീയ എതിരാളികളും അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ 18,500 രൂപ ട്രാഫിക് പിഴകൾ അടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി.