
സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡിലേക്ക് കുതിക്കുന്നു. ഇന്നലെ 600 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയിരുന്നത്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചതെങ്കിലും വില 75,000 കടന്നു. ഇതോടെ സംസ്ഥാനത്തെ സ്വർണവിപണി വീണ്ടും റെക്കോർഡിലേക്ക് ഉയരുകയാണ്. 75,040 രൂപയാണ് ഇന്ന് ഒരു പവന് നൽകേണ്ടത്. 9,380 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില. ജൂലൈ 23നാണ് സ്വർണവില ആദ്യമായി 75,000 കടന്നിരുന്നത്. ഈ മാസം വീണ്ടും ഇതേ നിരക്കിലേക്ക് ഉയർന്നതോടെ ആശങ്കയിലാണ് ആഭരണ പ്രേമികളും.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.