അടൂര്‍ പട്ടാഴിമുക്കിൽ നടന്ന വാഹനാപകടത്തിന്റെ ദുരൂഹത ഒഴിയാൻ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി മൊബൈലുകൾ വിദഗ്ധ പരിശോധനകൾക്ക് വിടും.
ഇവരുടെ ചില സുഹൃത്തുക്കളെയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. അപകടം വാഹനം കണ്ടെയ്നറിൽ ലോറിയിലേക്ക് പിടിപ്പിച്ചു കയറ്റിയത് കൊണ്ടുതന്നെയെന്ന് പോലീസ് ഏതാണ്ട് ഉറപ്പിക്കുന്നുണ്ട്. എന്താണ് ഹാഷിമിന്റെ പ്രകോപനത്തിന് കാരണമെന്ന അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത് .
ഇന്നലെ രാത്രി തന്നെ ഹാഷിമിന്റെ മൃതദേഹം സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും. വിനോദയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായി ജോലി ചെയ്തിരുന്ന അനുജയെ കാറിൽ എത്തി ഹാഷിം നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ചോദിച്ചപ്പോൾ ചിറ്റപ്പന്റെ മകനാണെന്നാണ് സപഹപ്രവർത്തകരോട് അനുജ പറഞ്ഞത്.