
കൊച്ചി: ഐടി നഗരമായ കൊച്ചിയുടെ ഗതാഗതക്കുപ്പിന് വേഗം നൽകാൻ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൻ്റെ നിർമാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു. പിങ്ക് ലൈൻ എന്നറിയപ്പെടുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ടം ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാടുവഴി ഇൻഫോപാർക്കുവരെ നീളുന്നതാണ്.
11.2 കിലോമീറ്റർ ദൈർഘ്യത്തിലാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടം പൂർത്തിയാകുന്നത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാകുന്നത്.
ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിലേക്കുള്ള ഗതാഗതം സുഗമമാകും എന്നതാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൻ്റെ പ്രത്യേകത. 2022 സെപ്റ്റംബറിലാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ടത്.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ 10 സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്. ജെഎൻഎൽ സ്റ്റേഡിയം, കലൂർ, കലൂർ ടൗൺ ഹാൾ, എംജി റോഡ്, മഹാരാജാസ് കോളേജ്, എറണാകുളം സൗത്ത്, കടവന്ത്ര, ഏലംകുളം, വൈറ്റില, തൈക്കൂടം, പേട്ട, വടക്കേക്കോട്ട, എസ്എൻ ജങ്ഷൻ, തൃപ്പൂണിത്തുറ ടെർമിനൽ എന്നിവടങ്ങളിലാകും സ്റ്റേഷനുകൾ.
ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള അഞ്ച് സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന ആദ്യഭാഗം 2026 ജൂൺ 30നകം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. ഐടി കേന്ദ്രമായ ഇൻഫോപാർക്കുവരെ നീളുന്ന അടുത്തഘട്ടം 2026 ഡിസംബറോടെ പ്രവർത്തനക്ഷമമാക്കാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിനായി 1,957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിലെ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള റൂട്ടിലെ ആദ്യ അഞ്ച് സ്റ്റേഷനുകൾ അടുത്ത വർഷം ജൂൺ മുപ്പതിനകം പൂർത്തിയാകുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, കൊച്ചിൻ SEZ, ചെട്ടിക്കുളങ്ങര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ വരുന്നത്. 2026 ഡിസംബറിൽ ബാക്കിയുള്ള അഞ്ച് സ്റ്റേഷനുകളും പൂർത്തിയാകും. കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെട്രോ നിർമാണത്തിടെ പാലാരിവട്ടം-കാക്കനാട് റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനിടയുള്ളതിനാൽ ആവശ്യമായ നടപടികൾ കെഎംആർഎൽ സ്വീകരിക്കുന്നുണ്ടെന്ന് ബെഹ്റ പറഞ്ഞു.
നിർമാണ പ്രവർത്തികൾ കൃത്യസമയത്ത് പൂർത്തിയാക്കാനുള്ള ശ്രമം തുടരുകയാണ്. കനത്ത മഴയും പദ്ധതി കടന്നുപോകുന്ന ഭാഗങ്ങളിലെ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിലുണ്ടായ താമസവുമാണ് പദ്ധതിയുടെ വേഗതയെ ബാധിച്ചത്. എന്നാലും കൃത്യസമയത്ത് പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്ന് ബെഹ്റ പറഞ്ഞു.