കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും. കടമെടുക്കാനുള്ള എല്ലാ പരിധികളും കടന്ന് കേരളം തുക കൈപ്പറ്റിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വാദിച്ചു. ഇതിന് തുടർച്ചയായാണ് വാദങ്ങളും വിവരങ്ങളും എഴുതി നൽകാൻ ഇരുകക്ഷികളോടും സുപ്രിം കോടതി ആവശ്യപ്പെട്ടത്. കേരളത്തിന് ഇളവ് അനുവദിച്ചുകൂടേയെന്ന ചോദ്യത്തിന് ഇളവ് അനുവദിച്ചാൽ മറ്റുസംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.