കോഴിക്കോട്: പതിനെട്ടു വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനു വേണ്ടി 34 കോടി ദയാധനമാണ് സുമനസ്സുകളുടെ സഹായത്തോടെ സമാഹരിക്കാൻ കഴിഞ്ഞത്. ഇതിനുള്ള തുടർനടപടികൾ നിയമസഹായ സമിതി യോഗം ചേർന്ന് വേഗത്തിലാക്കും. ഇന്ത്യൻ എംബസിയെ പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് അറിയിച്ചു. അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി സൗദിയിലെ കോടതിയിലെ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതായുണ്ട്. രണ്ടു ദിവസം ബാങ്ക് അവധിയായായതിനാൽ പണം കൈമാറ്റം ചെയ്യാൻ അതിനുശേഷം മാത്രമേ സാധിക്കുകയുള്ളൂ. നിയമസഹായ സമിതിയുടെ പ്രതീക്ഷ പണം ഒരാഴ്ച്ചയ്ക്കകം കൈമാറാൻ സാധിക്കുമെന്നാണ്. നിയമസഹായ സമിതി ദയാധനം 34 കോടി കവിഞ്ഞതോടെ ഇതിനായുള്ള പണസമാഹരണം അവസാനിപ്പിച്ചിരുന്നു.