കൊച്ചി: ഷാരോൺ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെയാണ് നടത്തേണ്ടത്. നിലവിൽ നൽകിയ അന്തിമ റിപ്പോർട്ടും പരിഗണിക്കുന്ന കോടതിയും നിയമപരമായ വിചാരണ ഉറപ്പാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യപ്രതി ഗ്രീഷ്മ, മറ്റ് പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ നായർ എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.